കോവിഡ് പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ (നൈറ്റ് കർഫ്യു, വാരാന്ത്യ കർഫ്യു ഇല്ല, സ്‌കൂളുകൾ അടക്കില്ല, പൊതുചടങ്ങുകളിൽ 50 പേർ മാത്രം )

തിരുവനന്തപുരം | വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കി പരിമിതപ്പെടുത്താൻ കൊവിഡ് അവലോകന യോഗത്തിന്റെ തീരുമാനം.സ്‌കൂളുകൾ അടക്കില്ല. രാത്രികാല, വാരാന്ത്യ കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തില്ല.
ഒത്തുചേരലുകളും ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം.
അത്യാവശ്യ സന്ദർഭങ്ങളിൽ പരിപാടികൾ നേരിട്ട് നടത്തുമ്പോൾ ശാരീരിക അകലമടക്കമുള്ള മുൻകരുതലുകൾ എടുക്കണം. പൊതുയോഗങ്ങൾ ഒഴിവാക്കണം. 15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ ഈ ആഴ്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വാക്‌സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.
കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 മാത്രം; സ്‌കൂളുകൾ അടക്കില്ല